ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഡോക്ടറില്ല ; മരുന്നില്ല

കടലുണ്ടി . പഞ്ചായത്തില്‍ഹോമിയോ ഡിസ്‌പെന്‍സറി രണ്ടെണ്ണമുണ്ടെങ്കിലും
ജനത്തിനു ചികിത്സ കിട്ടുന്നില്ലെന്ന പരാതി. ഡിസ്‌പെന്‍സറികളില്‍ എത്തിയാല്‍
ഡോക്ടറും മരുന്നും ഇല്ലാത്ത സ്ഥിതിയാണ്. സാങ്കേതികത്വത്തിന്റെ പേരില്‍ മണ്ണൂര്‍
വളവില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്്്‌പെന്‍സറി കടലുണ്ടിയിലേക്ക് മാറ്റിയതോടെയാണ്
രോഗികള്‍ക്ക് ദുരിതം തുടങ്ങിയത്. പഞ്ചായത്തില്‍ മണ്ണൂരിലും,കടലുണ്ടിയിലുമാണ്
ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പദ്ധതി പ്രകാരമുള്ള
ഡിസ്‌പെന്‍സറിയായിരുന്നു മണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈയിടെ പഞ്ചായത്തിനു
സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി അനുവദിച്ചതോടെ മണ്ണൂരിലെ എന്‍്ആര്‍എച്ച്എം ഡോക്ടറെ
കടലുണ്ടിയിലേക്ക് മാറ്റി.എന്നാല്‍ സര്‍ക്കാര്‍ഡിസ്‌പെന്‍സറിയാക്കി മാറ്റിയ മണ്ണൂരില്‍ ജീവനക്കാരെ
നിയമിച്ചതുമില്ല. ഇതിനാല്‍ ഏറെ പേര്‍ ചികിത്സയ്ക്ക് ആശ്രയിച്ചിരുന്ന മണ്ണൂര്‍ ഡിസ്‌പെന്‍സറിയില്‍
ആളില്ലാത്ത അവസ്ഥയാണ്. [മലയാള മനോരമ]

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *